Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge

Idukki

തൊമ്മന്‍കുത്ത് പാലം നിര്‍മാണം വൈകുന്നു

കരിമണ്ണൂര്‍: തൊമ്മന്‍കുത്തില്‍ കണ്ണാടിപ്പുഴയ്ക്കു കുറുകെയുള്ള പാലം ഉയര്‍ത്തി നിര്‍മിക്കാനുള്ള നടപടി വൈകുന്നു. എല്ലാ മഴക്കാലത്തും വെള്ളത്തിനടിയിലാകുന്ന പാലം പുതുക്കി നിര്‍മിക്കണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് പുതിയ പാലം നിര്‍മാണത്തിന് പച്ചക്കൊടി ലഭിച്ചത്. വനം വകുപ്പിന്‍റെ കടുത്ത എതിര്‍പ്പായിരുന്നു അനുമതി ലഭിക്കുന്നതിന് ആദ്യഘട്ടത്തില്‍ തടസമായിനിന്നത്. ഇത് മറികടന്ന് അനുമതി ലഭിക്കാന്‍ രണ്ടു വര്‍ഷമെടുത്തു.

സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കാന്‍ കെഎസ്ടിപി തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് പഴയ ചപ്പാത്ത് നിലനിര്‍ത്തണമെന്നും സ്ഥലം ഏറ്റെടുത്ത് പുതിയപാലം നിര്‍മിക്കണമെന്നുമുള്ള ആവശ്യം ചിലര്‍ ഉയര്‍ത്തിയത്.

എന്നാല്‍ ചപ്പാത്ത് നിലനിര്‍ത്തി പാലം നിര്‍മിക്കണമെങ്കില്‍ പള്ളിയുടെയും സ്വകാര്യ വ്യക്തിയുടെയും സ്ഥലം ഏറ്റെടുക്കണം. പാലം നിര്‍മാണത്തിനായി നിലവിലുള്ള കപ്പേള പൊളിച്ചു നല്‍കാന്‍ പള്ളി തയാറാണ്. മറുഭാഗം വനഭൂമിയായതിനാല്‍ ഇവിടം വിട്ടുകിട്ടാന്‍ ഏറെ കടമ്പകള്‍ കടക്കണം. കേന്ദ്ര വനം മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാന്‍തന്നെ വര്‍ഷങ്ങള്‍ കാത്തിരിക്കണം.

കെഎസ്ടിപിക്ക് ഇനി ഒരുവര്‍ഷം മാത്രമാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കാലാവധിയുള്ളത്. ഇതിനിടയില്‍ അനുമതി ലഭിച്ച് പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ജര്‍മന്‍ സഹായത്തോടെ നിര്‍മിക്കുന്ന നെയ്യശേരി - തോക്കുമ്പന്‍ സാഡില്‍ റോഡിന്‍റെ ഭാഗമാണ് കരിമണ്ണൂര്‍ മുതല്‍ തൊമ്മന്‍കുത്തു വരെയുള്ളഭാഗം.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് തൊമ്മന്‍കുത്ത്, നാരങ്ങാനം തുടങ്ങിയ അവികസിത മേഖലകളിലൂടെ ബിഎംബിസി നിലവാരത്തില്‍ റോഡ് നിര്‍മിക്കുന്നത്. തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും റോഡ് നിര്‍മാണം സഹായകരമാകും.

തൊമ്മന്‍കുത്ത് പുഴയ്ക്കു കുറുകെയുള്ള ചപ്പാത്തിന് പകരം പാലം ഉയര്‍ത്തി നിര്‍മിക്കുന്നത് മേഖലയ്ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. മഴക്കാലത്ത് പതിവായി വെള്ളത്തില്‍ മുങ്ങുന്ന തൊമ്മന്‍കുത്ത് പാലം അടിയന്തരമായി ഉയര്‍ത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

District News

ആലമ്പള്ളം മേൽപ്പാല നിർമാണത്തിനു നിലംപതിപ്പാലം ഇന്നു പൊളിക്കും

കൊല്ലങ്കോട്: നാലുകോടി ചെലവിൽആലമ്പള്ളത്ത് മേൽപ്പാലം നിർമിക്കുന്നതിന്‍റെ ഭാഗമായി നിലവിലുള്ള നിലംപതിപ്പാലം പൊളിച്ചുനീക്കൽ ജോലികൾക്ക് ഇന്നു തുടക്കമാവും.

ഇക്കഴിഞ്ഞ ദിവസം കെ. ബാബു എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരടങ്ങിയ യോഗത്തിലാണ് നിലംപതി പൊളിച്ചുനീക്കാൻ തീരുമാനമായത്.

കൊല്ലങ്കോട് പയിലൂർ, കോവിലകം മൊക്ക് ഭാഗത്തേക്കുള്ള യാത്രക്കാർ ഊട്ടറപ്പാലം, കൊല്ലങ്കോട് ടൗൺ വഴി പോകണം. പുതിയ പാലത്തിന് 60 മീറ്റർ നീളവും 6.3 മീറ്റർ വീതിയുമുണ്ടാവും.

വർഷകാലാരംഭത്തിനു മുൻപ് പാലത്തിന്‍റെ തൂണുകളുടെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. ഒരു വർഷത്തിൽ മേൽപ്പാലം ജോലികൾ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അശ്വതിദാസ്, വടവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. വിൻസി എന്നിവർ പങ്കെടുത്തു.

District News

മൂലേക്കടവ് പാലത്തിന്‍റെ സമീപറോഡിൽ ഡിസൈൻ മാറ്റം

മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്തിലെ വാളമ്പള്ളിയെ യും -ചെമ്പ് പഞ്ചായത്തിലെ മൂലേക്കടവിനെയും ബന്ധിപ്പിച്ചു മൂവാറ്റുപുഴയാറിനു കുറുകെ നിർമിക്കുന്ന മുലേക്കടവ് പാലത്തിന്‍റെ സമീപ റോഡിന്‍റെ ഡിസൈനിൽ മാറ്റംവരുത്തുന്നു.


പാലം പൂർത്തിയായതിനു ശേഷം പ്രധാന നിരത്തുമായി ബന്ധിപ്പിച്ച് സമീപറോഡ് നിർമിക്കുന്നതിനായി ലാൻഡ് സ്പാൻ നിർമിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ചതുപ്പായ പ്രദേശത്തെ നിർമാണം കൂടുതൽ ഉറപ്പോടെയല്ലെങ്കിൽ ഭാവിയിൽ ബലക്ഷയം സംഭവിക്കുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിസൈനിൽ മാറ്റം വരുത്തുന്നതെന്ന് അധികൃതർ പറഞ്ഞു.


കിഫ്ബിയിൽനിന്ന് അനുവദിച്ച 25 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചത്. 210 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്റർ വീതിയുണ്ട്. ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളുടെ പരിധിയിൽ സമീപ റോഡിനായി 19 ഭൂഉടമകളിൽനിന്ന് സ്ഥലമേറ്റെടുത്ത് രേഖകൾ ഹാജരാക്കിയവർക്ക് തുക നൽകിയതായി കിഫ്ബി ലാൻഡ് അക്വിസിഷൻ തഹസിൽദാർ പ്രശാന്ത് പറഞ്ഞു.


ചെമ്പ് പഞ്ചായത്തിലെ അവികസിത പ്രദേശമായി തുടരുന്ന ഏനാദിയിലെ ജനങ്ങൾക്ക് പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗതസൗകര്യം വർധിക്കും. അര നൂറ്റാണ്ടിലധികമായി ഏനാദിനി വാസികൾ മൂലേക്കടവ് പാലത്തിനായി ആവശ്യമുന്നയിച്ചുവരികയായിരുന്നു.


വർഷങ്ങളോളം ചങ്ങാടസർവീസാണ് ഇവിടെ ഉണ്ടായിരുന്നത്. പിന്നിട് ചങ്ങാടം നിലച്ചതോടെ ഇവിടത്തുകാർ പുറംലോകത്തെത്താൻ കടത്തുവള്ളത്തെ ആശ്രയിച്ചു.ചെമ്പ് - മറവൻതുരുത്ത് പഞ്ചായത്തുകൾ സംയുക്തമായാണ് കടത്തു നടത്തുന്നത്. സാധാരണ തൊഴിലാളികളും ഇടത്തരക്കാരും താമസിക്കുന്ന ഏനാദിയുടെ വികസനത്തിനു സഹായകരമായ പാലം യാഥാർഥ്യമായതോടെ ഏനാദിനിവാസികൾ വലിയ ആഹ്ലാദത്തിലാണ്.


സമീപറോഡ് യാഥാർഥ്യമായി പാലം ഗതാഗതത്തിനു സമർപ്പിക്കുന്നതോടെ തലയോലപ്പറമ്പ്, മറവൻതുരുത്ത് നിവാസികൾക്ക് മൂലേക്കടവ് പാലത്തിലൂടെ ബ്രഹ്മമംഗലത്തെത്തി അരയൻകാവ് വഴി എറണാകുളത്തേക്കു പോകാനാകും.


ഗതാഗതക്കുരുക്കിൽനിന്ന് ഒഴിഞ്ഞ് കിലോമീറ്ററുകൾ ലാഭിക്കാവുന്ന ഒരു എളുപ്പമാർഗമായി ഈ പാലവും പാതയും മാറുന്നതോടെ ചെമ്പ് പഞ്ചായത്തിലെ അവികസിത പ്രദേശമായി തുടർന്നിരുന്ന ഏനാദിയുടെ വികസനത്തിനും ആക്കംകൂടും.

 

ഡിസൈൻ അംഗീകാരം നവംബർ ആദ്യം


ലാൻഡ് സ്പാനിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നതിനിടയിലാണ് മണ്ണിന്‍റെ ഘടന ഉറപ്പില്ലാത്തതാണെന്ന് കണ്ടെത്തുന്നത്. നിർമാണം കുറ്റമറ്റതാക്കാൻ ഡിസൈനിൽ മാറ്റം വരുത്തണമെന്ന വിദഗ്ധ അഭിപ്രായം കണക്കിലെടുത്താണ് ഡിസൈനിൽ മാറ്റംവരുത്തിയത്. പുതിയ ഡിസൈൻ കിഫ്ബി അധികൃതർക്കു സമർപ്പിച്ചിട്ടുണ്ട്. നവംബർ ആദ്യ ആഴ്ച നടക്കുന്ന മീറ്റിംഗിൽ അംഗീകാരം ലഭിച്ചാലുടൻ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.

Kerala

അച്ഛനുമായി പിണങ്ങി; കായലിൽ ചാടിയ പത്താംക്ലാസുകാരിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ പത്താംക്ലാസുകാരിയെ രക്ഷപ്പെടുത്തി. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവർ പിന്നാലെ ചാടുകയായിരുന്നു.

തുടർന്ന് ഫയർഫോഴ്‌സ് സംഘമെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പോലീസിൽ കുടുംബം പരാതി നൽകാനിരിക്കെയാണ് സംഭവം.

വിദ്യാർഥിനി അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.

Latest News

Corehub Up